ശനിയാഴ്‌ച, ഡിസംബർ 17

നിഴലില്ലാത്ത ഒരു പുഷ്പം പോലെ !!

നിഴലില്ലാത്ത ഒരു പുഷ്പം പോലെ
ഉടല്‍ വേദനിച്ചുകൊണ്ടിരിക്കുന്നു.
അഴുകിപ്പോകാത്ത ഹിമാനികളും
ഉരുകി ഒലിക്കാത്ത
ഗിരിശൃംഗങ്ങളും പൊതിയുന്നു.
അകമേ ചൂടുള്ള ഒരു വന്യമൃഗം
പേരിട്ടു വിളിക്കുന്നു.
ഒരു കെണിയിലും പെടാതെ
ഇരയെത്തിരയുന്ന വന്യതയാകുന്നു.

പൂമ്പാറ്റകളുടെയും
അപ്പൂപ്പന്‍ താടികളുടെയും
കുട്ടിക്കാലം വരുന്നു....
ഓര്‍മകളുടെ
ഒരു ശിഖരം
ഓടിച്ചു കളയുന്നു


കണ്ണുകള്‍
അപാരതയിലേക്കുയര്‍ത്തി
ഒരു പുലരി
സ്വപ്നം കാണുന്നു

പ്രപഞ്ചം
പ്രകാശമാനമായ
ഒരു ഗോളമാക്കി
പറത്തിക്കൊണ്ട് പോകുന്നു.

കാലങ്ങള്‍ക്ക് മീതെ
കത്തിയെരിയാന്‍
ഊര്‍ജ്ജത്തിന്‍റെ
ഒരു ചിമിഴായ്
പരുവപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ